കായംകുളം: രണ്ടുദിവസത്തിനുള്ളിൽ കുട്ടികൾ അടക്കം 16 പേർക്കാണ് ആലപ്പുഴയിൽ കോവിഡ് സ്ഥിതീകരിച്ചത്.
എട്ടുവയസ്സും ഒൻപതു മാസവും പ്രായമുള്ള കുട്ടികൾക്കുൾപ്പടെയാണ് കൊറോണ സ്ഥിതീകരിച്ചതു.
ആലപ്പുഴയിൽ സമ്പർക്ക രോഗികളുടെ എണ്ണം 18 ആയിട്ടും, പച്ചക്കറി വ്യാപാരിയുടെ രോഗ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.
ദിവസങ്ങൾ കഴിയുംതോറും ഉറവിടം മനസ്സിലാക്കാത്ത രീതിയിലുള്ള രോഗികൾ ആലപ്പുഴജില്ലയിൽ വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മത്സ്യതൊഴിലാളിയായ പുറത്തിക്കാട് സ്വദേശിക്കും, കായംകുളം സ്വദേശിയായ വ്യാപാരിക്കും എങ്ങനെയാണ് കോവിഡ് വന്നത് എന്നതിനെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്ന എങ്കിലും ഇപ്പോഴും ഉറവിടം വ്യക്തമായിട്ടില്ല. ഇനിയും ജനങ്ങൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും എന്ന മുന്നറിയിപ്പ് പോലീസ് ജനങ്ങൾക്ക് നൽകിയിട്ടുണ്ട്