മോറിസ് കോയിൻ നിക്ഷേപ തട്ടിപ്പുകേസില്‍ കമ്പനിയുടമ നിഷാദ് കിളിയടുക്കയെ അറസ്റ്റു ചെയ്യാന്‍ നീക്കം ആരംഭിച്ചതായി മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനമായതു.
സ്റ്റഡി മോജോ എന്ന പേരിൽ ലേണിങ്ങ് ആപ്പിനൊപ്പം, മോറിസ് Coin ഇൻവെസ്റ്റ്മെന്റ് പ്ലാന്‍ എന്ന പേരില്‍ മണി ചെയിന്‍ തട്ടിപ്പു കൂടി നടത്തി എന്ന സംശയപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത് . നിയമാനുസൃത രേഖയോ ആധികാരികതയോ ഇല്ലാതെ ഗൾഫിലും മുംബൈയിലും, തമിഴ് നാട്ടിലും ബെംഗളുരുവിലും കമ്പനികളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ഇടപാടുകള്‍ നടത്തുന്ന ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോണിര്‍ച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡിയാണ് നിഷാദ് കിളിയടുക്കല്‍. ഹൈക്കോടതിയേ സമീപിച്ച നിഷാദിന് 21 ദിവസത്തിനുള്ളിൽ പൂക്കോട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നടക്കമുള്ള ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതോടെയാണ് അറസ്റ്റിന് നീക്കമാരംഭിച്ചത്. നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളിലേക്ക് പണം വരാതായോടെ ഒട്ടേറെപ്പേര്‍ പൂക്കോട്ടും പാടത്തെ നിഷാദിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്നതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം നഷ്ടമായവര്‍ക്ക് അവരുടെ സ്റ്റേഷൻ പരിധിയിൽ പരാതി നൽകാമെന്ന് പൊലീസ് അറിയിച്ചു.
ഓരോ മാസവും പുതിയ പുതിയ തിയതികൾ പറഞ്ഞു ഉപഭോക്താക്കളെ കബളിപ്പിക്കുന്നതും, പറഞ്ഞ സമയത്തിൽ പണം കൊടുക്കാത്തതും ഇൻവെസ്റ്റേഴ്സ്ന് നിഷാദിനോടുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്. നവംബർ ആറാം തിയതി പറയുകയും പിന്നീട് രണ്ടു ദിവസം ഏതാനും ചിലർക്ക് മാത്രം കുറച്ചു പൈസ കൊടുക്കുകയും പിന്നീട് ഡിസംബർ നാലാം തിയതിയിലേക്ക് പുതിയ Date പറഞ്ഞതുമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ഇതേ തുടർന്ന് പ്രക്ഷോഭ പരിപാടികളും ജനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ പ്രക്ഷോഭം എന്ന പേരിൽ നിഷാദിന്റെ വീട്ടിൽ പോയുള്ള പ്രശ്നങ്ങൾ ഒഴിവാക്കണമെന്നും, എല്ലാവർക്കും അവരുടെ പ്രദേശങ്ങളിലുള്ള സ്റ്റേഷനുകളിൽ പരാതി കൊടുക്കാനുള്ള സൗകര്യം ഉണ്ടെന്നും, പോലീസ് നിങ്ങളോടൊപ്പം ആണെന്നും പൂക്കോട്ടുപാടം പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.