ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്ലിയെ സംബന്ധിച്ച് കരിയറില്‍ ഏറ്റവും ആശങ്ക നിറഞ്ഞ സമയത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. മോശം ഫോമുമായി ഉഴറുന്ന കോഹ്ലിയെ ഇന്ത്യന്‍ ടീം ഇതുവരെ കൈവിട്ടിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന – ടി20 പരമ്പരയില്‍ കൂടി പരാജയപ്പെട്ടാല്‍ കോഹ്ലിയ്ക്ക് ഇന്ത്യന്‍ ടീമില്‍ നിന്ന സ്ഥാനം തെറിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബിസിസിഐ യുമായുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുളള സൂചനകള്‍ പുറത്ത് വിട്ടത്. ഇംഗ്ലണ്ടുമായി നടക്കാന്‍ പോവുന്ന ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള വിരാട് കോഹ്ലിയുടെ അവസാനത്തെ അവസരമായിരിക്കുമെന്നാണ് ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലും പരാജയപ്പെട്ടാൽ കോഹ്ലിയെ ടീമിനു പുറത്താക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ആലോചിക്കുന്നത്.
പെര്‍ഫോം ചെയ്യൂ, അല്ലെങ്കില്‍ പുറത്തുപോവുയെന്ന സന്ദേശമാണത്രെ കോഹ്ലിയ്ക്ക് ഇപ്പോള്‍ ബിസിസിഐ നല്‍കിയിരിക്കുന്നത്. ‘ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാനായ സേവകന്‍ തന്നെയായിരുന്നു വിരാട് കോഹ്ലി. ഏറ്റവും മികച്ചവരില്‍ ഒരാള്‍ കൂടിയാണെന്നതില്‍ സംശയവുമില്ല. പക്ഷെ കോഹ്ലി ഇപ്പോള്‍ ഫോമും റണ്‍സും കണ്ടെത്താന്‍ വിഷമിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രശസ്തി നോക്കിയായിരിക്കരുത് സെലക്ടര്‍മാര്‍ കളിക്കാരെ തിരഞ്ഞെടുക്കേണ്ടത്. ഫോമായിരിക്കണം പരിഗണിക്കേണ്ടത്’ ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ഒക്ടോബറിലാണ് ടി20 ലോകകപ്പ് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ വിരാട് കോലിക്കു ഇനിയും അവസരങ്ങള്‍ നല്‍കി സമയം പാഴാക്കാന്‍ ബിസിസിഐയ്ക്കോ, സെലക്ടര്‍മാര്‍ക്കോ താല്‍പ്പര്യമില്ല എന്നും വ്യക്തമായി.