ഖത്തർ: ബലിപ്പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് മലയാളികൾ മരിച്ചു. റോഡിലെ മണൽത്തിട്ടയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍, കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മനോജ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിനെ ഹുഫൂഫിലെ അല്‍മന ആശുപത്രിയിലെത്തിച്ചു. ഇവിടെ എത്തിച്ച ശേഷമാണ് ഇവർ മരിച്ചത്. മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹുഫൂഫ് കെഎംസിസി പ്രവര്‍ത്തകരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇവർക്കൊപ്പം ഉള്ളത്.
ചൊവ്വാഴ്ച വൈകിട്ട് ഖത്തറിന്റെ അബു സമ്ര അതിര്‍ത്തി വഴി ആണ് ഇവർ ബഹ്റെെനിലേക്ക് പുറപ്പെട്ടത്. സൗദി അതിര്‍ത്തി കഴിഞ്ഞ് ഹുഫൂഫില്‍ എത്തുന്നതിന് മുമ്പാണ് അപകടം സംഭവിക്കുന്നത്. റോഡിലെ മണല്‍ത്തിട്ടയില്‍ കയറിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.