കാഞ്ഞിരപ്പള്ളി . അമൽജ്യോതി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനും സമരത്തിനും മത പരിവേഷം നൽകാൻ ശ്രമിച്ച തിരൂർ സ്വദേശി അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.
അബ്ദുൾ ജലീൽ താഴേപ്പാലം നടത്തിയ വിദ്വേഷ കമന്റ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുസ്ലീം വിദ്യാർത്ഥികൾ സമരം ഏറ്റെടുക്കണമെന്നും ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികളെ ഇസ്ലാമിലേയ്‌ക്ക് ആകർഷിക്കണമെന്നും ആയിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്.
അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്‌മെന്റിനെതിരെ പടപൊരുതുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളൊന്ന് മനുസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ നമ്മുടെ വിശ്വാസത്തിലേയ്‌ക്ക് കൊണ്ടുവരാൻ കഴിയും. കാരണം, അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് മറ്റു പെൺകുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേയ്‌ക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീദിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു അബ്ദുൾ ജലീലിന്‌റെ വിദ്വേഷ കമന്‌റ്.
അമൽജ്യോതിയിൽ വിദ്യാർത്ഥികൾ സംഘടിച്ച് കോളേജിനെതിരെ സമരത്തിനിറങ്ങുകയായിരുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സമരമുഖത്തിന് കരുത്ത് പകർന്നിരുന്നു. എന്നാൽ, കോളേജിനെതിരെ നടന്ന സമരത്തിന് മതപരമായ മുഖം നൽകാനാണ് അബ്ദുൾ ജലീൽ ഉൾപ്പടെ ഉള്ളവർ ശ്രമിച്ചത്. മുസ്ലീം വിദ്യാർത്ഥികൾ സമരം ഏറ്റെടുക്കണമെന്നും ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികളെ ഇസ്ലാമിലേയ്‌ക്ക് ആകർഷിക്കണമെന്നും ആയിരുന്നു പ്രചാരണം.
സംഭവത്തിൽ പ്രതിഷേധവുമായി സഭയും ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളും രംഗത്ത് വരുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ കമന്റ് പങ്കുവെച്ച തിരൂർ സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പോലീസ് ഇപ്പോൾ. മലപ്പുറം, തിരൂർ സ്വദേശി അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളി Cr.859/2023 U/s 153(A) IPS പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ് പോലീസ്.