Headlines

25 കുട്ടികൾക്ക് അധ്യാപിക വിഷം നൽകി’; ഒടുവിൽ വാങിൻ്റെ വധശിക്ഷ നടപ്പാക്കി, വിഷം കുത്തിവെച്ചതായി റിപ്പോർട്ട്!

ബെയ്ജിങ്: സഹപ്രവർത്തകനോടുള്ള ദേഷ്യത്തിൽ 25 നഴ്സറി കുട്ടികൾക്ക് വിഷം നൽകിയ അധ്യാപിയുടെ വധശിക്ഷ നടപ്പാക്കി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ജിയോസുവോ സിറ്റി ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച വാങ് യുൻ (39) എന്ന അധ്യാപികയുടെ ശിക്ഷയാണ് നടപ്പാക്കിയത്.

വ്യാഴാഴ്ച ഹെനാൻ പ്രവശ്യയിലെ ജിയോസുവോ നഗരത്തിലെ കേന്ദ്രത്തിൽ വെച്ചാണ് അധ്യാപികയുടെ ശിക്ഷ നടപ്പാക്കിയത്. എങ്ങനെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് വ്യക്തമല്ല. കോടതി നിർദേശങ്ങളും ഉത്തരവുകളും പാലിച്ച് അധ്യാപികയുടെ ശിക്ഷ നടപ്പാക്കിയതായി അധികൃതർ അറിയിച്ചു. മാരകമായ വിഷം കുത്തിവെച്ചോ വെടിയുതിർത്തോ ആണ് കോടതി ശിക്ഷിച്ചവരുടെ വധശിക്ഷ ചൈനയിൽ നടപ്പാക്കുക.

അധ്യാപികയുടെ വധശിക്ഷ നടപ്പാക്കിയതായി മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. 2019 മാർച്ചിൽ ജിയോസുവോയിലെ മെങ് കിൻ്റർഗാർട്ടനിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ സഹപ്രവർത്തകനയ അധ്യാപകനുമായുള്ള തർക്കത്തിനെ തുടർന്ന് കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു. ആരോഗ്യനില മോശമായതോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. പത്ത് മാസത്തെ ചികിത്സയ്ക്കൊടുവിൽ കുട്ടി മരിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ ഭക്ഷണത്തിൽ വിഷം കലർന്നതായി കണ്ടെത്തി. സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാങ് യുൻ ഭക്ഷണത്തിൽ വിഷം കലർത്തിയതായി കണ്ടെത്തി. സഹപ്രവർത്തകനയ അധ്യാപകനുമായുള്ള തർക്കത്തിനെ തുടർന്നാണ് താൻ ക്രൂരത ചെയ്തതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. വിശദമായ പരിശോധനയിൽ വാങ് യുൻ മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന് നൽകാൻ ശ്രമം നടത്തിയതായി കണ്ടെത്തി. യുവതി കരുതിക്കൂട്ടിയാണ് കുട്ടികളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് ഇതോടെ പോലീസ് സ്ഥിരീകരിച്ചു.

കേസ് കോടതിയിൽ എത്തിയതോടെ ആദ്യം ഒമ്പത് മാസത്തെ തടവിനായിരുന്നു അധ്യാപികയെ ശിക്ഷിച്ചത്. എന്നാൽ, പോലീസ് കൂടുതൽ തെളിവുകളും രേഖകളും വിചാരണയിൽ ഹാജരാക്കിയതോടെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വാങ് നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *