Headlines

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

കൃത്യ സമയത്ത് ചികിത്സ കിട്ടാതെയാണ് വന്ദനയുടെ മരണമെന്നും അതിനാൽ തനിക്കെതിരെയുള്ള കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും ഇയാൾ വാദിച്ചു.

ഡോ. വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സന്ദീപ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതി.

ആദ്യ ഘട്ടത്തിൽ സന്ദീപിൻ്റെ വാദം കണക്കിലെടുത്ത് കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. പ്രകോപനത്തിൻ്റെ പുറത്ത് താൻ ഡോക്ടറിനെ ആക്രമിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സന്ദീപിൻ്റെ വാദം. കൃത്യ സമയത്ത് ചികിത്സ കിട്ടാതെയാണ് വന്ദനയുടെ മരണമെന്നും അതിനാൽ തനിക്കെതിരെയുള്ള കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും ഇയാൾ വാദിച്ചു. എന്നാൽ ഈ വാദം കോടതി അപ്പാടെ തള്ളുകയാണുണ്ടായത്.

വിടുതൽ ഹരജി തള്ളിയത് കൊണ്ടു തന്നെ വിചാരണക്കോടതി നടപടികൾ വീണ്ടും ആരംഭിക്കാൻ കഴിയുമെന്നും അത് എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *