Headlines

അര്‍ജന്റീന മൊറോക്കോയോട് തോറ്റു; കാണികള്‍ ഗ്രൗണ്ട് കയ്യേറി, സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് ലയണല്‍ മെസി

പാരീസ് 2024 ഒളിമ്പിക്സ് ഫുട്‌ബോളിലെ ഉദ്ഘാടന മല്‍സരം അലങ്കോലമായി. അര്‍ജന്റീന- മൊറോക്കോ (Argentina vs Morocco) മല്‍സരത്തില്‍ കാണികള്‍ ഗ്രൗണ്ട് കയ്യേറുകയും അക്രമാസക്തരാവുകയും ചെയ്തതോടെ കളി നിര്‍ത്തിവയ്ക്കുകയും പിന്നീട് മൊറോക്കോ 2-1ന് ജയിച്ചുകയറുകയുമായിരുന്നു. 2-2ന് സമനിലയിലായിരിക്കെയാണ് മല്‍സരം നിര്‍ത്തിവച്ചത്. എന്നാല്‍ പിന്നീട് വാര്‍ റിവ്യു പ്രകാരം അര്‍ജന്റീനയുടെ ഗോള്‍ നിഷേധിക്കപ്പെട്ടതോടെ മൊറോക്കോ വിജയികളായി.

അര്‍ജന്റീന 2-1ന് പിന്നിലായിരുന്നെങ്കിലും ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ ലഭിച്ചതായിരുന്നു. അര്‍ജന്റീനയുടെ ക്രിസ്റ്റിയന്‍ മെദിന സ്‌കോര്‍ ചെയ്തതോടെ 2-2 എന്ന നിലയിലായെങ്കിലും രണ്ട് മണിക്കൂറിന് ശേഷം കളി പുനരാരംഭിക്കുമ്പോള്‍ വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. മുഴുവന്‍ കാണികളെയും പുറത്താക്കിയ ശേഷമാണ് ബാക്കി മല്‍സരം പൂര്‍ത്തിയാക്കിയത്.

ഇഞ്ചുറി ടൈമില്‍ കളി നിര്‍ത്തിയതോടെ മല്‍സരം പൂര്‍ത്തിയായെന്ന് കരുതി താരങ്ങള്‍ കളംവിട്ടെങ്കിലും മല്‍സരം താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതാണെന്ന് പിന്നീടാണ് വ്യക്തമായത്. കാണികളെ പുറത്താക്കിയ ശേഷം ശേഷിക്കുന്ന സമയം കൂടി കളിച്ച് മല്‍സരം പൂര്‍ത്തീകരിക്കുകയായിരുന്നു. മത്സരം തടസ്സപ്പെട്ടതായി ഒളിമ്പിക്സ് വെബ്സൈറ്റും കാണിക്കുകയും മല്‍സരവേദിയുടെ മാനേജര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *