Headlines

എന്താണ് ‘ഗുരുവായൂർ മാസ്റ്റർ പ്ലാൻ’; നഗരസഭയുടെ നിർദേശങ്ങൾക്ക് സർക്കാർ അനുമതി

ഗുരുവായൂർ: കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം ആണ് ഗുരുവായൂർ.
ദിവസേന അരലക്ഷത്തിലേറെ തീർഥാടകർ വന്നുപോകുന്ന കേരളത്തിലെ ക്ഷേത്രം. ഗുരുവായൂരിന്റെ വളർച്ച മുന്നിൽക്കണ്ട് നഗരസഭയുടെ നേതൃത്യത്തിൽ അമൃത് വകുപ്പാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. 2039 വരെയുടെ ഗുരുവായൂർ നഗരത്തിന്റെ വളർച്ച മുന്നിൽ കണ്ടാണ് വികസന പ്രവർത്തനങ്ങളുടെ പ്ലാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇനി ഗസറ്റ് വിജ്ഞാപനം എത്തിയാൽ അടുത്ത നടപടിയിലേക്ക് പോകാം. സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴി‍ഞ്ഞ ദിവസം ആണ് പ്രഖ്യാപനം എത്തിയത്.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഫെബ്രുവരിയില്‍ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധനക്കായി കെെമാറി അവിടെ നിന്നാണ് സർക്കാർ അംഗീകരിക്കുന്ന കാര്യങ്ങളിലേക്ക് എത്തിയത്. 1965ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനാണ് നേരത്തെ ഉണ്ടായിരുന്നുത്. 2010ല്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. എന്നാൽ അത് നടക്കാതെ പോയി. അമൃത് പദ്ധതിയുടെ ഭാഗമായാണ് 20 വര്‍ഷത്തെ വികസനം മുന്‍കൂട്ടി കണ്ട് ഇപ്പോൾ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. പദ്ധതി പൂർത്തിയാക്കണം എങ്കിൽ ഭൂമി ഏറ്റെടുക്കണം. ഏഴ് വര്‍ഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്തില്ലെങ്കിൽ നിര്‍ദേശങ്ങൾ ഇല്ലാതാകും. രണ്ട് വർഷം മുമ്പാണ് ഇതിന് വേണ്ടിയുള്ള നടപടികൾ എല്ലാം ആരംഭിക്കുന്നത്.

ക്ഷേത്രത്തിന്റെ ഇന്നർ റിങ് റോഡിനുള്ളിൽ സ്വകാര്യവ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിർമാണാനുമതിയില്ല. ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളു. തീര്‍ഥാടക സോണില്‍ കെട്ടിടങ്ങളുടെ ഉയരം ഉയർത്തി 18 മീറ്റര്‍ വരെ ആക്കി. 3000 ചുതരശ്രയടി വിസ്‌തൃതിയുമുള്ള കെട്ടിടങ്ങളേ അനുവദിക്കുകയുള്ളു എന്ന് അർത്ഥം. 10 മീറ്ററിലധികം ഉയരം ആവശ്യമുള്ള കെട്ടിടങ്ങള്‍ക്ക് ചീഫ് ടൗണ്‍ പ്ലാനറുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. അതായത് ക്ഷേത്രം കൊടിമരത്തിന്റെ ഉയരത്തിനു താഴെയായിരിക്കണം. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരുന്ന പ്രധാന വഴിയാണ് മമ്മിയൂർ. മമ്മിയൂർ ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്ന ത് പ്ലാനിലുണ്ട്. ചക്കംകണ്ടത്ത് ഹെലിപാഡും, പടിഞ്ഞാറേനടയിലും കോട്ടപ്പടിയിലും ബസ് സ്റ്റാൻഡുകൾ നിർമ്മിന്നതും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമ്പലത്തിലേക്ക് വരുന്ന നാല് ഭാഗത്ത് നിന്നുള്ള റോഡുകളുടെ കാര്യത്തിലും പുതിയ പരിഷ്കരണം എത്തിയിട്ടുണ്ട്. ഗുരുവായൂരിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതകള്‍ എല്ലാം വീതി കൂട്ടണം. കുന്നംകുളം-ചാവക്കാട് റോഡുകള്‍ 23 മീറ്ററും മമ്മിയൂര്‍-പൊന്നാനി റോഡ് 15 മീറ്ററും വീതി കൂട്ടണം. ചൊവ്വല്ലൂര്‍പ്പടി-പാവറട്ടി റോഡ് എന്നിവ 15 മീറ്റര്‍ നീളം കൂട്ടിയാൽ മതിയാകും. ഗുരുവായൂര്‍-കാരക്കാട്, ഗുരുവായൂര്‍-മുതുവട്ടൂര്‍, പേരകം റോഡ്, തമ്പുരാന്‍പടി-കോട്ടപ്പടി, മാവിന്‍ചുവട്-ശവക്കോട്ട എന്നിവ 12 മീറ്റര്‍ നീളം കൂട്ടണം എന്നാണ് മാസ്റ്റർ പ്ലാനിൽ പറയുന്നത്. ചൊവ്വല്ലൂര്‍പ്പടി, പാവറട്ടി, ചാവക്കാട് എന്നീ ഭാഗങ്ങളെ ബന്ധിപ്പിച്ച് 20.5 കിലോമീറ്റര്‍ നീളത്തില്‍ റിങ് റോഡ് പണിയാനും മാസ്റ്റർ പ്ലാനിൽ നിർദേശം ഉണ്ട്. ചില ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ എട്ട് മീറ്റർ ആക്കാനും തീരുമാനിച്ചിട്ടുണ്ട്. ബ്രാഹ്മണ സമൂഹം റോഡ്, കാരക്കാട് റോഡ്, ചിറമ്മല്‍ പള്ളി റോഡ്, എന്നിവ അതിൽ ഉൾപ്പെടുന്നവയാണ്

Leave a Reply

Your email address will not be published. Required fields are marked *