Headlines

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍; ആറ് പേര്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഉടൻ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് ഇന്ന് പുറത്തുവരാനുള്ളത്. ഇതില്‍ ആറുപേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. മൂന്നുപേര്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല് പേരും ഉള്‍പ്പെടുമെന്നും…

Read More

നിപ പ്രഭവകേന്ദ്രം പാണ്ടിക്കാട്; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം; കൺട്രോൾ റൂം തുറന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനിയാഴ്ച പുലർച്ചെ മുതൽ രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികൾ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിപ ചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബിൽനിന്ന്…

Read More

കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെരിന്തൽമണ്ണ ഡിപ്പോയിലെ ഡ്രൈവർ പുലാമന്തോൾ സ്വദേശി തോട്ടുംപള്ളത്ത് സുനിലി(46) നെയാണ് ഡിപ്പോയിൽ ആളെയിറക്കാനായെത്തിയ ഓട്ടോ ഡ്രൈവർ കത്തികൊണ്ട് കുത്താൻ ശ്രമിച്ചത്. പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദു‌ൾറഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിലായിൽ തിങ്കളാഴ്ച നാലുമണിയോടെയാണ് സംഭവം. എറണാകുളത്തേക്കുള്ള ബസിൽ ഡ്യൂട്ടിക്ക് കയറാനായാണ് സുനിൽ സ്വകാര്യകാറിൽ ഡിപ്പോയിലെത്തിയത്. എന്നാൽ, വഴിയിൽ തടസ്സം സൃഷ്ടിച്ച് അബ്ദുൽ റഷീദിൻ്റെ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാൾ സുനിലിനെ…

Read More

76 ദിവസം വെന്റിലേറ്ററിൽ, വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു

എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രൻ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതി 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു. അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.

Read More

മദ്രസയിലേക്ക് പോയ പെൺകുട്ടിയെ ഓടിച്ച് തെരുവുനായകൾ, രക്ഷപ്പെട്ടത് വീട്ടിൽ കയറി;

മലപ്പുറം: തിരൂരങ്ങാടിയിൽ പെൺകുട്ടിക്കുനേരെ തെരുവുനായ ആക്രമണം. ചുള്ളിപ്പാറയിൽ മദ്രസയിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെയാണ് തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെ രക്ഷപ്പെട്ടു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. തിരൂരങ്ങാടി ചുള്ളിപ്പാറയിലെ ആറാം ക്ലാസുകാരിയെയാണ് തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി മദ്രസയിൽ പോകുന്നതിടെ അഞ്ചോളം തെരുവുനായകൾ കൂട്ടത്തോടെ ഓടിക്കുകയായിരുന്നു. കുട്ടി പേടിച്ചു നിലവിളിച്ചു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. വീട്ടുകാർ ബഹളംവെച്ച് പുറത്തിറങ്ങിയതോടെ നായകൾ കടന്നുകളഞ്ഞു. തിരൂരങ്ങാടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്….

Read More

കരിപ്പൂർ വഴി ഹെറോയിൻ കടത്താൻ ശ്രമിച്ചു: സാംബിയൻ വനിതയ്ക്ക് 32 വർഷം കഠിനതടവ്!

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച കേസിൽ വിദേശവനിതയ്ക്ക് 32 വർഷം കഠിനതടവ്. സാംബിയൻ വംശജയായ ബിഷാല സോക്കോ (43) ക്കെതിരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. 2021 സെപ്റ്റബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദോഹയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി അന്താരാഷ്ട്ര മാർക്കറ്റിൽ 32.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കടത്താൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് ഡിആർഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സ്ത്രീയെ പിടികൂടിയത്. മഞ്ചേരി എൻഡിപിഎസ് കോടതിയിൽ നടന്ന…

Read More

ഓഫീസില്‍ അതിവേഗം എത്താൻ ട്രെയിൻ മിസായതോടെ ആംബുലൻസ് വിളിച്ചു, മലപ്പുറത്ത് രണ്ടു സ്ത്രീകൾ പൊലീസ് പിടിയിൽ!

മലപ്പുറം: ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ് വിളിച്ച സ്ത്രീകളെ കൈയ്യോടെ പിടികൂടി പൊലീസ് . പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക്‌ പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പൊലീസ് പിടികൂടിയത്. ട്രെയിന്‍ മിസ് ആയതിനാൽ തൃപ്പൂണിത്തുറയില്‍ എത്തുന്നതിനാണ് സ്ത്രീകൾ പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ വിളിച്ചത്. . എന്നാല്‍ അവർ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യസര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു….

Read More

64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍.

മലപ്പുറം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 1079 ഗ്രാം സ്വര്‍ണം പിടികൂടി പോലീസ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിയായ അബ്ദുറഹിമാനെ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഇയാള്‍ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍ നിന്നുള്ള വിമാനത്തിലാണ് അബ്ദുള്‍ റഹിമാന്‍ എത്തിയത്. മലപ്പുറം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…

Read More

കുതിരപ്പുഴയിൽ കാണാതായ 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി!

മലപ്പുറം : അഞ്ച് ദിവസം മുൻപ് നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ കിട്ടിയത്. അഞ്ച് ദിവസം മുൻപാണ് രണ്ടുപേരും ഒഴുക്കിൽപ്പെട്ട് കാണാതായത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ഒഴുകിപ്പോയത്. അനുശ്രീയുടെ രണ്ടു സഹോദരന്മാരും അമ്മയും രക്ഷപ്പെട്ടു. അനുശ്രീയെയും അമ്മൂമ്മയെയും കാണാതായി. അന്നുമുതൽ ഇവരെ കണ്ടെത്താനായി തിരച്ചിൽ നടക്കുകയായിരുന്നു. എന്നാൽ എങ്ങനെയാണു ഇവർ…

Read More

കൂട്ട ആത്മഹത്യയ്ക്ക് കാരണമായത് ഡിഎംഡി?

മലപ്പുറത്ത് നാലംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ച സംഭവം സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിമായി ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്ന കുടുംബത്തിൻ്റെ ആത്മഹത്യയ്ക്കുൃള്ള കാരണം എന്താണെന്ന് അറിയാതെ ബന്ധുക്കളും പരിഭ്രാന്തിയിലായിരുന്നു. അതിനിടയിലാണ് ജനിതക രോഗമായ ഡുഷേൻ…

Read More